Prabodhanm Weekly

Pages

Search

2013 ജൂണ്‍ 21

ചോദ്യോത്തരം

മുജീബ്‌

റോഡ് വികസനത്തെ എന്തിനെതിര്‍ക്കണം?

കെ.എം അബൂബക്കര്‍ സിദ്ദീഖ് , എറിയാട്

കേരളത്തില്‍ ഏതൊരു ചെറിയ പട്ടണമാകട്ടെ എന്‍.എച്ച് 17 കടന്നുപോകുന്ന ഏതു പ്രദേശത്തും പീക്ക് അവേര്‍സില്‍ സംഭവിക്കുന്ന ഗതാഗതക്കുരുക്ക്, നലുവരിപ്പാതയായി വികസിപ്പിച്ച മണ്ണുത്തി-ഇടപ്പള്ളി എന്‍.എച്ച് 47-ല്‍ പോലും ഇപ്പോഴുഭവിക്കുന്ന ഗതാഗതക്കുരുക്കുകള്‍ എല്ലാം ഏറെ അസഹീയം. എത്രയോ ആമ്പുലന്‍സുകള്‍ ഇത്തരം ഗതാഗതക്കുരുക്കുകളില്‍ പെട്ടുഴറുന്നു. ഇി ഗവണ്‍മെന്റ് പട്ടാളച്ചിട്ടയോടെ സ്ഥലം ഏറ്റെടുത്ത് റോഡുകള്‍ വികസിപ്പിച്ചെന്നിരിക്കട്ടെ; അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ പിന്നീട് അത്തരം സൌകര്യങ്ങള്‍ ഉപയോഗിക്കും. ഇതിലെ ധാര്‍മികതയെ എങ്ങ കാണുന്നു?

കേരളത്തില്‍ റോഡുകളൊന്നും വികസിപ്പിക്കേണ്ടെന്നോ ഗതാഗതക്കുരുക്ക് അവഗണിക്കാവുന്ന പ്രശ്‌നമാണെന്നോ ആരും വാദിക്കുന്നില്ല. ജനസാന്ദ്രത ഏറ്റവും കൂടുതലായ സംസ്ഥാനത്ത് റോഡ് വികസം നടത്തുന്നത് കുടിയൊഴിപ്പിക്കപ്പെടുന്ന ആയിരങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടുകൊണ്ടും, വേനലില്‍ കുടിവെള്ളത്തിന്റെ ലഭ്യത പോലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കെ നലവിലെ ശുദ്ധജല സ്രോതസ്സുകള്‍ കൂടി വറ്റിക്കാതെയും വേണമെന്നേ മനുഷ്യ സ്‌നഹിേകള്‍ ആവശ്യപ്പെടുന്നുള്ളൂ. അതുപോലെ ഓരോ വീട്ടിലും രണ്ടോ മൂന്നോ വാഹങ്ങള്‍ എന്ന അവസ്ഥക്ക് തടയിട്ട് പൊതുഗതാഗത സംവിധാനം പരമാവധി മെച്ചപ്പെടുത്തുകയാണ് റോഡുകളുടെ ഭാരവും തിരക്കും കുറക്കാുള്ള പോംവഴി എന്നും സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. പതിനായിരക്കണക്കില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ വ്യഗ്രത കാട്ടുന്നത് വാഹനനിര്‍മാണ കോര്‍പ്പറേറ്റുകളാണ്. അവരുടെ താല്‍പര്യപ്രകാരമാണ് അയുക്തികമായ റോഡ് വികസന പദ്ധതികള്‍ രൂപം കൊള്ളുന്നതും. റോഡ് വികസനത്തെ എതിര്‍ത്തവര്‍ റോഡുകള്‍ യാഥാര്‍ഥ്യമായാല്‍ അതുപയോഗിക്കുന്നത് അധാര്‍മികമല്ലേ എന്ന ചോദ്യം ബാലിശമാണ്. ഭക്ഷ്യവസ്തുക്കളിലെ മാരകമായ മായത്തെ ശക്തമായെതിര്‍ക്കുന്നവരും കിട്ടുന്ന ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാവുന്നില്ലേ? വിദ്യാഭ്യാസത്തിന്റെ വഴിതെറ്റിയ പോക്കിതിെരെ ശബ്ദം ഉയര്‍ത്തുന്നവരും സ്വന്തം കുട്ടികള്‍ക്ക് ആ വിദ്യാഭ്യാസം തന്നെ ല്‍കാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യമില്ലേ? സംസ്ഥാനത്തിന്റെ ആവശ്യത്തിലുപരി വിമാനത്താവളങ്ങളുണ്ടാക്കുന്നതിനെ എതിര്‍ക്കുന്നവരും അങ്ങിനെ നിലവില്‍ വന്ന എയര്‍പോര്‍ട്ടുകളിലൂടെ യാത്ര ചെയ്‌തെന്നിരിക്കും. നവ ലിബറല്‍ വികസനത്വരയോടുള്ള താത്ത്വികമായ എതിര്‍പ്പ്, ആ വികസന അജണ്ട നിലവില്‍ വന്നാലുള്ള സൌകര്യങ്ങളെ ഒരു പരിധിവരെ ഉപയോഗിക്കാതിരിക്കാന്‍ ന്യായമല്ല. എന്നാല്‍, സംയമനവും നിയന്ത്രണവും ഇക്കാര്യത്തിലും അനുപേക്ഷ്യമാണ്.

 

മതാഭിമുഖ്യമുള്ള മാര്‍ക്‌സിസമോ?

പി.എം റഫീഖ് അഹ്മദ്
മതവിരുദ്ധമായ മാര്‍ക്‌സിസവും മതാഭിമുഖ്യമുള്ള മാര്‍ക്‌സിസവും യഥാര്‍ഥത്തില്‍ ഉണ്ടോ? കമ്യൂണിസ്‌റ് ആശയങ്ങളില്‍ ആകൃഷ്ടരായി പൊതു പ്രവര്‍ത്തനം നടത്തുന്ന വ്യക്തിക്ക് ഒരേ സമയം ജീവിതത്തിലുടനീളം ഇസ്ലാമിക ജീവിത രീതിയെ അവലംബിക്കാന്‍ കഴിയുമോ?

വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തില്‍ ഊന്നുകയും ദൈവവും മതവും സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നും മിഥ്യയാണെന്നും സിദ്ധാന്തിക്കുകയും ചെയ്യുന്ന മാര്‍ക്സിസത്തില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്ന ഒരാള്‍ക്കും ഈശ്വരവിശ്വാസിയോ മതവിശ്വാസിയോ ആവാന്‍ സാധ്യമല്ലെന്ന് വ്യക്തം. മാര്‍ക്സിസ്റായിരിക്കെ മതവിശ്വാസവും മതാചാരങ്ങളും കൊണ്ടുടക്കുന്നവന്‍ ഒന്നുകില്‍ മാര്‍ക്സിസത്തിലെ കപടാണ്, അല്ലെങ്കില്‍ മതത്തിലെ കപടാണ്. സി.പി.എമ്മിലെയോ സി.പി.ഐയിലെയോ അറിയപ്പെടുന്ന തോക്കളാരും വിശ്വാസികളല്ലാതിരിക്കാന്‍ കാരണം ഇതാണ്. എന്നാല്‍, കമ്യൂണിസ്റ് പാര്‍ട്ടികളുടെ മുതലാളിത്ത വിരോധം, തൊഴിലാളി വര്‍ഗാഭിമുഖ്യം, അടിച്ചമര്‍ത്തപ്പെട്ടവരുടെ  ീതിക്കായുള്ള പോരാട്ടം തുടങ്ങിയ പ്രവര്‍ത്തങ്ങളില്‍ ആകൃഷ്ടരായി അവയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിശ്വാസികളുണ്ട്. പാര്‍ട്ടിയുടെ തലപ്പത്ത് കയറിപ്പറ്റുക അവരെ സംബന്ധിച്ചേടത്തോളം എളുപ്പമല്ല. ശരിയായ ഇസ്ലാമിക ജീവിതരീതി വേണമെന്നുള്ളവര്‍ക്ക് മാര്‍ക്സിസ്റുകളാവാന്‍ കഴിയില്ല. സ്വര്‍ഗം, രകം, പരലോകം എന്നിവയൊക്കെ മിഥ്യയാണെന്ന് സിദ്ധാന്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രവര്‍ത്തകരാവാന്‍ ല്ല മുസ്ലിമ്ി എങ്ങ കഴിയും?

 

മുസ്‌ലിം സംഘടനയുടെ ദൗത്യം

മുഫര്‍ കൊയിലാണ്ടി
"ഒരു മുസ്ലിം സംഘടയുടെ പ്രാഥമികമായ ദൌത്യം എന്താണ്? മുസ്ലിംകളും മുസ്ലിം സംഘടകളും ഏതുവിധം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാലാണ് പൊതുസമൂഹത്തില്‍ സ്വീകരിക്കപ്പെടുക? പൊതുസമൂഹത്തില്‍ സ്വീകരിക്കപ്പെടുക എന്നതാണോ ഒരു മുസ്ലിം സംഘടയുടെ പ്രവര്‍ത്ത അജണ്ടകളെ ിര്‍ണയിക്കേണ്ടുന്ന മാദണ്ഡം? പാലിയേക്കര ടോള്‍ പിരിവിതിെരെയുള്ള സമരത്തില്‍ പങ്കെടുക്കുന്നതും മമ്പുറം ജാറത്തില്‍ സിയാറത്തിു പോകുന്നതും ഒരാളുടെ മതകീയ-മതേതര ിലവാരം അളക്കാുള്ള മാദണ്ഡമാണോ? ആദ്യത്തേയാള്‍ പുരോഗമവാദിയും രണ്ടാമത്തെയാള്‍ പിന്തരിപ്പുമാണോ? മതത്തിലെ കര്‍മശാസ്ത്രപരമായ 'ചെറിയ തര്‍ക്കങ്ങളെ'ക്കാള്‍ എത്രമാത്രമാണ് എക്സ്പ്രസ് ഹൈവേ ഒരു വിശ്വാസിക്ക് പ്രശ്മാവേണ്ടത്?'' (ഈ ഇടം അവരെങ്ങ ടിേ, ഇന്ത്യൂര്‍ ഗോപി, പാഠഭേദം, മെയ് 2013). പ്രതികരണം?

 

ഇസ്ലാമിയുെം മുസ്ലിംകളെയും കുറിച്ച് ചിരകാലമായി സമൂഹത്തില്‍ ിലില്‍ക്കുന്ന പരമാബദ്ധ സങ്കല്‍പവും തെറ്റിദ്ധാരണകളുമാണ് ഈ ചോദ്യങ്ങളില്‍ പ്രതിഫലിക്കുന്നത്. ഇസ്ലാം എന്നാല്‍ ജാറത്തിലെ സിയാറത്തും ശവകുടീരം പണിയലും ബിജയന്തി ആഘോഷവും ര്‍േച്ചയും ചന്ദക്കുടവും സമാാചാരങ്ങളുമാണെന്ന ധാരണ പൊതുസമൂഹത്തില്‍ സൃഷ്ടിക്കുകയാണ് മതപണ്ഡിതന്മാരും അവരെ അന്ധമായി അുകരിക്കുന്ന സാമ്യാ മുസ്ലിംകളും ചെയ്തത്. ഇത് കണ്ട് ശീലിച്ച പൊതുസമൂഹം സോളിഡാരിറ്റി പോലുള്ള ഇസ്ലാമിക പ്രസ്ഥാത്തിന്റെ യുവജകൂട്ടായ്മ, മുഷ്യന്റെ അവകാശങ്ങളും അതിജീവവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്ങ്ങളും പ്രകൃതിയോട് പുലര്‍ത്തേണ്ട മാഭാവവും യഥാസമയം ഇഷ്യൂ ആക്കുമ്പോള്‍ അന്തംവിട്ടു പോവുക സ്വാഭാവികം.
ലോകത്ത്ി വെളിച്ചവും കാരുണ്യവുമായി ജഗന്നിയന്താവ് ിയോഗിച്ച പ്രവാചകന്റെ ദൌത്യം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയതിങ്ങ: "അദ്ദേഹം അവരോട് ല്ലത് കല്‍പിക്കുകയും ചീത്ത തടയുകയും ല്ലതെല്ലാം അവര്‍ക്ക് അുവദീയമാക്കുകയും ചീത്തയെല്ലാം അവര്‍ക്ക് ിഷിദ്ധമാക്കുകയും ചെയ്യുന്നു; അവരുടെ മേല്‍ കെട്ടിയേല്‍പിക്കപ്പെട്ട ഭാരങ്ങളില്‍ിന്നും ബന്ധിച്ച ചങ്ങലകളില്‍ിന്നും അവരെ മോചിപ്പിക്കുകയും ചെയ്യുന്നു'' (7:157). പുരോഹിതന്മാരും ാടുവാഴികളും ചേര്‍ന്ന് ജങ്ങളുടെ മേല്‍ കെട്ടിയേല്‍പിച്ച അന്ധവിശ്വാസങ്ങളുടെയും അാചാരങ്ങളുടെയും ഭാരത്തില്‍ ിന്ന് അവരെ മോചിപ്പിക്കുകയായിരുന്നു പ്രവാചക ദൌത്യം. ന്മയെന്നറിയപ്പെടുന്ന എല്ലാ കാര്യങ്ങളിലേക്കും മുഷ്യരെ ക്ഷണിക്കുകയും എല്ലാവിധ തിന്മകളെയും ഇല്ലാതാക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ആരോഗ്യത്ത്ി ഗുണകരമായതെന്തും ആഹാരമാക്കാും അാരോഗ്യകരമായതെന്തും ിഷിദ്ധമാക്കാുമാണ് അദ്ദേഹം ിയുക്തായത്. ചുരുക്കത്തില്‍ ഭൂമിയില്‍ സമാധാവും സുസ്ഥിതിയും സൃഷ്ടിക്കാാവശ്യമായ തത്ത്വങ്ങളാണ് പ്രവാചകന്‍ പ്രബോധം ചെയ്തത്. ആ തത്ത്വങ്ങളുടെ സമാഹാരമാണ് ഇസ്ലാം. ഇസ്ലാമി ഞ്ചിെലേറ്റിയ സമൂഹം സ്വാഭാവികമായും സ്വാംശീകരിക്കേണ്ടതും ലക്ഷ്യമാക്കേണ്ടതും പ്രവാചകന്‍ ിറവേറ്റിയ ദൌത്യത്തെയാണ്. ഈ ദൌത്യത്തിലേര്‍പ്പെട്ട സോളിഡാരിററിയുടെ കണ്ണില്‍ മതപരമെന്നും മതേതരമെന്നും രണ്ടില്ല. മുഷ്യ ജീവിതമേയുള്ളൂ. ജീവിതത്തിന്റെ സമസ്ത രംഗങ്ങളിലും അല്ലാഹുവിലും പരലോകത്തിലും വിശ്വാസമര്‍പ്പിച്ച് ന്മ സംസ്ഥാപിക്കാും തിന്മ ഉന്മൂലം ചെയ്യാുമാണ് അത് പണിയെടുക്കുന്നത്. പാലിയേക്കര ടോള്‍ പിരിവിതിെരെ സമര രംഗത്തിറങ്ങുന്നത് അത് സാധാരണക്കാരന്റെ ജീവിതത്തിന്മേല്‍ ഭരണകൂടം കെട്ടിയേല്‍പിച്ച അമിതഭാരം ആയതുകൊണ്ടാണ്. എക്സ്പ്രസ് ഹൈവേയെ എതിര്‍ത്തത് അത് ഭൂമിയില്‍ ജീവന്‍ ിലില്‍ക്കാന്‍ ആവശ്യമായ ജലസ്രോതസ്സുകളെയും കുന്നുകളെയും കണക്കിലധികം ശിപ്പിക്കുകയും പതിായിരങ്ങളുടെ പാര്‍പ്പിടങ്ങളെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് ബോധ്യപ്പെട്ടതിാലാണ് (പദ്ധതിയുടെ പ്രണേതാക്കള്‍ തന്നെ പില്‍ക്കാലത്ത് പദ്ധതിയെ തള്ളിപ്പറയുകയും ചെയ്തു). ഇത്തരം സൃഷ്ടിപരമായ കാര്യങ്ങളാണ്, ജാറ സന്ദര്‍ശം പോലുള്ള വൃഥാവ്യായാമങ്ങളല്ല ഇസ്ലാമിക സംഘടകള്‍ ിറവേറ്റേണ്ട ചുമതല.

 

അനേക മതങ്ങളുടെ ന്യായീകരണം

വി. ബഷീര്‍ വെളിയംകോട്
ലോകത്തില്‍ ഒരൊറ്റ മതം മതി എന്നായിരുന്നു സര്‍വശക്തന്റെ ഹിതം എങ്കില്‍ ആ ഹിതം ടപ്പിലാക്കി എടുക്കാന്‍ പോന്ന കരുത്ത് ഉള്ളവായ ഈശ്വരന്‍ പൂര്‍വ മതങ്ങളെ ഇല്ലായ്മ ചെയ്ത് താന്‍ ിശ്ചയിക്കുന്ന ഏക മതത്തെ ലോക മതമാക്കുമായിരുന്നു എന്ന് പറഞ്ഞിട്ടുള്ളത് ഇസ്ലാമിക വിജ്ഞാത്തില്‍ തന്നെയാണല്ലോ ('മതം പറയുമ്പോള്‍', ഡി ബാബുപോള്‍, മാധ്യമം 2013 ഫെബ്രുവരി 6). പ്രതികരണം?"

ദൈവം ഇഛിച്ചിരുന്നെങ്കില്‍ ിങ്ങളെ മുഴുവന്‍ ഏക സമുദായമാക്കിത്തീര്‍ക്കുമായിരുന്നു. എന്നാല്‍ ിങ്ങള്‍ക്ക് ല്‍കിയതില്‍ ിങ്ങളെ പരീക്ഷിക്കണമെന്നാണ് അവന്‍ ഉദ്ദേശിക്കുന്നത്. അതിാല്‍ ന്മകളില്‍ ിങ്ങള്‍ മുന്നേറുക. ദൈവത്തിലേക്കാകുന്നു ിങ്ങളുടെയെല്ലാം മടക്കം. അന്നേരം ിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെ പൊരുള്‍ അവന്‍ പറഞ്ഞുതരും'' (5:48). "അല്ലാഹു ഇഛിച്ചിരുന്നെങ്കില്‍ അവരെ ഏക സമുദായമാക്കിയേ'' (42:8). "അല്ലാഹു ഇഛിച്ചിരുന്നെങ്കില്‍ ിങ്ങളെ ഏക സമുദായമാക്കിയേ. പക്ഷേ, അവിഛിക്കുന്നവരെ അവന്‍ വഴിതെറ്റിക്കുകയും ഇഛിക്കുന്നവരെ ര്‍േവഴിയിലാക്കുകയും ചെയ്യുന്നു. ിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിപ്പെറ്റി ിങ്ങള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും'' (16:93). ഈ ഖുര്‍ആന്‍ സൂക്തങ്ങളാവാം പണ്ഡിതായ ബാബുപോള്‍ ഉദ്ദേശിച്ചത്. ആദ്യ പിതാവിന്റെ മതത്തില്‍ിന്ന് വ്യതിചലിച്ചാണ് അകേ മതങ്ങള്‍ ഉണ്ടായത്. എല്ലാം തമ്മില്‍ യോജിക്കുന്ന തത്ത്വങ്ങള്‍ ഈ വിശ്വാസത്തില്‍ അടിവരയിടുകയും ചെയ്യുന്നു. ഈ വൈവിധ്യം ഇല്ലാതാക്കാന്‍ പ്രപഞ്ചാഥന്‍ ഉദ്ദേശിച്ചില്ല. പകരം, എല്ലാ മതങ്ങളും യോജിക്കുന്ന പൊതു തത്ത്വങ്ങളിലേക്ക് മടങ്ങിവരാന്‍ ഖുര്‍ആന്‍ എല്ലാ മതസ്ഥരെയും ഉദ്ബോധിപ്പിക്കുകയാണ് ചെയ്തത്. ആരെയും വിശ്വാസികളാകാന്‍ ിര്‍ബന്ധിക്കരുതെന്ന് മുന്നറിയിപ്പും ല്‍കി. മുസ്ലിംകളോട് അല്ലാഹു കല്‍പിച്ചത് യുക്തിയോടും സദുപദേശം വഴിയും ജങ്ങളെ ദൈവമാര്‍ഗത്തിലേക്ക് ക്ഷണിക്കണമെന്ന് മാത്രമാണ്. ന്മയില്‍ പരസ്പരം സഹകരിക്കുക, തിന്മയില്‍ സഹകരിക്കരുത് എന്നും ിര്‍ദേശിച്ചു. ഇതില്‍ ിന്നെല്ലാം മസ്സിലാക്കേണ്ടത് മുഷ്യരെ മുഴുവന്‍ മതപരമായി ഏകീകരിക്കാന്‍ കുറുക്കുവഴികളോ ഹിംസയുടെ മാര്‍ഗമോ തേടരുത് എന്നാണ്. പകരം മത വൈവിധ്യത്തെ യാഥാര്‍ഥ്യമായംഗീകരിച്ച് മുഹമ്മദ് ബി കാണിച്ചുതന്ന ര്‍േമാര്‍ഗത്തിന്റെ തിരൂപം മുഴുവന്‍ മുഷ്യരുടെയും മുന്നില്‍ സമാധാപരമായി അവതരിപ്പിക്കുകയാണ് മുസ്ലിം സമൂഹത്തിന്റെ ഉത്തരവാദിത്വം.

 

നിതാഖാത്തും പ്രവാസികളും

സീര്‍ പള്ളിക്കല്‍ രിയാദ്
ഏതൊരു രാജ്യത്തിന്റെയും ിയമവ്യവസ്ഥകള്‍ പാലിക്കാും പരിരക്ഷിക്കാും ഏതൊരു പൌരും ചുമതലപ്പെട്ടിരിക്കുന്നു. പ്രവാസികളും ഇതിപവാദമല്ല. പക്ഷേ, ഗള്‍ഫ് രാജ്യങ്ങളിലുള്ള പല പ്രവാസികളും ിയമലംഘങ്ങള്‍ അറിഞ്ഞും അറിയാതെയും ിര്‍ലോഭം ടത്തിക്കൊണ്ടിരിക്കുന്നു. രാജ്യ താല്‍പര്യങ്ങള്‍ക്കും ീത്യിായ വ്യവസ്ഥകള്‍ക്കും യോജിക്കാത്ത ചെറുതും വലുതുമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ഫ്രീ വിസയില്ല, ബിാമി പാടില്ല എന്നൊക്കെ എല്ലാവര്‍ക്കും അറിയാം. പക്ഷേ, എന്നിട്ടും എന്തേ ഇങ്ങയാൈക്കെ സംഭവിക്കാന്‍? ഇത്തരം പ്രശ്ങ്ങള്‍ ഹറാമിന്റെ പരിധിയില്‍ പെടുകയില്ലേ? ഇതിന്റെയൊക്കെ തിക്തഫലമെന്നോണം സുഊദി അറേബ്യയില്‍ ടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന ിതാഖാത്ത് വ്യവസ്ഥയെയും ഇതര ഗള്‍ഫ് ാടുകളില്‍ വരാന്‍ പോകുന്ന വ്യവസ്ഥകളെയും എങ്ങയൊണ് ാക്കിക്കാണുന്നത്? 

ഓരോ രാജ്യത്തെയും ിയമങ്ങള്‍ പാലിക്കാന്‍ ആ രാജ്യ ിവാസികള്‍ മാത്രമല്ല അവിടേക്ക് വരുന്നവരും ബാധ്യസ്ഥരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. താന്‍ തൊഴില്‍ തേടി പോവുന്ന ാട്ടിലെ ിയമങ്ങള്‍ ീതിപൂര്‍വകമല്ലെന്നോ പാലിക്കാന്‍ തിക്കാവില്ലെന്നോ കരുതുന്നവര്‍ അങ്ങോട്ട് പോവരുത്, അവിടെ താമസിച്ച് ജോലിക്ക് ശ്രമിക്കരുത്. അഥവാ എന്തും സഹിച്ചു ഉപജീവം തേടാാണ് വിചാരിക്കുന്നതെങ്കില്‍ പിന്നെ ിയമങ്ങളും വ്യവസ്ഥകളും അറിഞ്ഞിരിക്കണം, പാലിക്കുകയും വേണം. ിയമവിരുദ്ധമാണെന്നറിഞ്ഞുകൊണ്ടുതന്നെ തൊഴില്‍ വിസയോ ഇഖാമയോ ഇല്ലാതെ താല്‍ക്കാലിക തീര്‍ഥാടക വിസയില്‍ എത്തിയവര്‍ സുഊദി അറേബ്യയില്‍ തങ്ങുന്നതും പാത്തും പതുങ്ങിയും തൊഴില്‍ ചെയ്യുന്നതും ്യായീകരിക്കാന്‍ വയ്യ. അതുപോലെ വീട്ട് ജോലിക്കെന്നും പറഞ്ഞ് പോവുന്നവര്‍ സ്പോണ്‍സറുടെ ിയന്ത്രണത്തില്‍ ിന്ന് ഒളിച്ചോടി മറ്റു തൊഴിലിലേര്‍പ്പെടുന്നതും ിയമലംഘമാണ്. അതുകൊണ്ടുതന്നെ, സ്വദേശി യുവാക്കള്‍ക്ക് തൊഴിലസവരങ്ങള്‍ സൃഷ്ടിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ ിതാഖാത്ത് ആരംഭിച്ച സുഊദി അധികൃതരുടെ ഉദ്ദേശ്യത്തെയോ ടപടികളെയോ ചോദ്യം ചെയ്യാന്‍ വയ്യ. തിരച്ചില്‍ തല്‍ക്കാലം ിര്‍ത്തിവെച്ചു പ്രവാസികളുടെ താമസം ിയമാുസൃതമാക്കാന്‍ ഉദാര സമീപം പ്രഖ്യാപിച്ച സുഊദി സര്‍ക്കാറിാട് പ്രവാസികള്‍ ന്ദിയുള്ളവരായിരിക്കുകയും വേണം.
എന്നാല്‍, പ്രശ്ത്ത്ി ഒരു മറുവശവുമുണ്ട്. ഏജന്റുമാരുടെ ചതിയാണ് ഒട്ടേറെ പേര്‍ കഷ്ടപ്പെടാന്‍ കാരണം. അതുപോലെ ഒരുവിധ കരാര്‍ രേഖയുമില്ലാതെ സ്പോണ്‍സര്‍മാര്‍ ആളെ കടത്തിക്കൊണ്ടുവന്ന് വിസ തന്നെ സ്വയം ബിസിസ്സാക്കി എന്നതും വസ്തുതയാണ്. ിയമലംഘം തൊഴിലാക്കിയ സ്വദേശികള്‍ക്കെതിരെ കര്‍ശ ടപടികള്‍ സ്വീകരിക്കാന്‍ സുഊദി സര്‍ക്കാര്‍ തയാറാവുന്നതും ല്ല കാര്യമാണ്. വഴിയാധാരമാവുന്ന പ്രവാസികളുടെ മാുഷിക പ്രശ്മാണ് അുഭാവപൂര്‍വമായ പരിഹാരം തേടുന്ന മറ്റൊരു പ്രശ്ം. സ്വന്തം രാജ്യത്ത് മ്യാമായ തൊഴില്‍ ലഭ്യമാണെങ്കില്‍ വലിയൊരു വിഭാഗം അപകട സാധ്യത മുന്നില്‍ കണ്ടുതന്നെ അ്യ രാജ്യത്ത് കുടിയേറാന്‍ സന്നദ്ധരാവില്ല. സ്വദേശികള്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ജോലികളെങ്കിലും ഇത്തരക്കാര്‍ക്ക് ല്‍കി അവരുടെ കുടിയേറ്റ രേഖകള്‍ ിയമാുസൃതമാക്കുന്നതാണ് സുഊദി സര്‍ക്കാറില്‍ിന്ന് പ്രതീക്ഷിക്കുന്ന വിശാല മസ്കത. വിശാലമായ ഭൂമിയില്‍ എവിടെ വേണമെങ്കിലും കുടിയേറി അല്ലാഹുവിന്റെ അുഗ്രഹം തേടാുള്ള വാതില്‍ തുറന്നിട്ട അവന്റെ ഔദാര്യമാണല്ലോ സുഊദി സര്‍ക്കാര്‍ മാതൃകയാക്കേണ്ടത്.

 

ഒരു മുസ്‌ലിം ഐ.ബി മേധാവി ആകുമ്പോള്‍

വി. അഷ്ഫാഖ് അഹ്മദ് കാവൂര്‍
"ഒന്നേകാല്‍ ൂറ്റാണ്ടിന്റെ ഇന്ത്യന്‍ രഹസ്യാ്വഷണത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുസ്ലിം ഇത്തരമൊരു സ്ഥാപത്തിന്റെ മേധാവിയാകുന്നത്.
കുറ്റക്കാരന്‍ മുസ്ലിമാവുമ്പോള്‍ അതിജാഗ്രത പുലര്‍ത്തുന്ന രീതി ഇന്ത്യയില്‍ ഉടീളമുണ്ട്. മുസ്ലിംകളെ സംശയ കണ്ണുകളോടെ ാക്കുന്ന രീതി രാജ്യത്തെ പോലീസില്‍ വലിയ തോതില്‍ ിലവിലുണ്ട്. ഇത്തരം ിരവധി കാരണങ്ങളാല്‍ മുസ്ലിംകള്‍ കടുത്ത രീതിയില്‍ വിവേചം രിേടുന്നതായും ഇവ ആ സമുദായത്തിന്റെ പിന്നാക്കാവസ്ഥക്ക് കാരണമായിട്ടുണ്ടെന്നും സച്ചാര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ എല്ലാ ജയിലുകളിലുമായി 102652 മുസ്ലിം തടവുകാരാണുള്ളത്. ഇതില്‍ മിക്കവരും തീവ്രവാദബന്ധം ആരോപിച്ച് തുറുങ്കിലടക്കപ്പെട്ടവരാണ്...
... ഇത്തരമൊരു പരിതസ്ഥിതിയില്‍ ആസിഫ് ഇബ്റാഹീമിന്റെ ിയമം എന്തു മാറ്റം വരുത്തുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. ആസൂത്രിതമായ രീതിയില്‍ ടക്കുന്ന മുസ്ലിംവിരുദ്ധ അജണ്ടകള്‍ക്കെതിരെ ചെറിയ മാറ്റമെങ്കിലും കൊണ്ടുവരാായാല്‍ അത് ജാധിപത്യ ശരീരത്തെ കൂടുതല്‍ ബലപ്പെടുത്തുകയേയുള്ളൂ..... (ചന്ദ്രിക ദിപത്രത്തിന്റെ മുഖ പ്രസംഗത്തില്‍ിന്ന്).
എട്ടു വര്‍ഷത്തിലധികമായി കേന്ദ്രമന്ത്രിക്കസേരയില്‍ ഇരിക്കുന്ന കേരളത്തില്‍ിന്നുള്ള ഒരേയൊരു മുസ്ലിം മന്ത്രി ഇതുവരെയായി ഇത്തരം മുസ്ലിംവിരുദ്ധ അജണ്ടകള്‍ക്കെതിരെ തന്റെ ഭരണസ്വാധീമുപയോഗിച്ച് ക്രിയാത്മകമായി ഒന്നും ചെയ്യാതെ, ആസിഫ് ഇബ്റാഹീമിലൂടെ ഒരു മാറ്റം പ്രതീക്ഷിച്ചിരിക്കുന്നതിപ്പെറ്റി എന്ത് പറയുന്നു? 

ആഭ്യന്തര സുരക്ഷക്ക് പരമപ്രധാമാണ് ഇന്റലിജന്‍സ്. അങ്ങേയറ്റം വൈകാരികവും സൂക്ഷ്മവുമാണ് അതിന്റെ പ്രവര്‍ത്തങ്ങള്‍. അത്തരമൊരു വകുപ്പിന്റെ തലപ്പത്ത്, കൂറ് സദാ സംശയിക്കപ്പെടുന്നു എന്ന് സച്ചാര്‍ കമ്മിറ്റി വെളിപ്പെടുത്തിയ മുസ്ലിം സമുദായത്തില്‍ിന്നൊരാള്‍ ിയമിതാവുന്നത് തന്നെ മതിരപേക്ഷതയുടെ ട്ടേമായി വിലയിരുത്തപ്പെടാം. എന്നാല്‍, തീവ്രവാദത്തിന്റെയും ഭീകരതയുടെയും പേരില്‍ വേട്ടയാടപ്പെടുന്ന ഒരു സമുദായത്തില്‍ ിന്നുള്ളയാള്‍ ഇന്റലിജന്‍സ് മേധാവിയായി വരുമ്പോള്‍ അദ്ദേഹം അസാധാരണ പിരിമുറുക്കം അുഭവിക്കേണ്ടിവരും. തന്റെ കൂറും സംശയിക്കപ്പെടുന്നതില്‍ അദ്ദേഹം ഉത്കണ്ഠാകുലായിരിക്കുമല്ലോ. പോരാത്തത്ത്ി അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇന്റലിജന്‍സുമായി അടുത്ത സഹകരണം പുലര്‍ത്തുന്നതാണ് ഇന്ത്യന്‍ ഇന്റലിജന്‍സ്. ഭരണകൂട ഭീകരത ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഒരു സങ്കല്‍പം മാത്രമല്ലെന്നിരിക്കെ, ആ ഭരണകൂടത്തിന്റെ ഭാഗവും ഉപകരണവുമായ വ്യക്തി ആരായാലും അയാളില്‍ിന്ന് മാറിയ സമീപം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. മുസ്ലിം ലീഗ്ി കേന്ദ്ര സര്‍ക്കാറില്‍ ഒരു സഹമന്ത്രി ഉണ്ടെന്നത് ശരിതന്നെ. പക്ഷേ, അദ്ദേഹത്തിും ഇപ്പറഞ്ഞത് ബാധകമാണ്. ഒന്നുകില്‍ കേന്ദ്ര സര്‍ക്കാറിന്റെ ശരിയും തെറ്റുമായ എല്ലാ യിലപാടുകളും അംഗീകരിച്ച് പൂര്‍ണ വിധേയത്വത്തോടെ പദവിയില്‍ തുടരുക. അല്ലെങ്കില്‍ അീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ അധികാരം വിട്ടൊഴിയുക. ഇതില്‍ ആദ്യത്തേതാണ് മുസ്ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്. അത്ി അവര്‍ക്ക് അവരുടേതായ ്യായീകരണങ്ങളുമുണ്ട്. ഏറ്റവുമൊടുവില്‍ തീവ്രവാദ വേട്ടക്കിരയായി ജയിലുകളില്‍ കഴിയുന്ന മുസ്ലിം യുവാക്കളുടെ പ്രശ്ത്തില്‍ അുഭാവപൂര്‍വമായ സമീപം സ്വീകരിക്കാന്‍ ലീഗ് തയാറായതും കാണാതിരുന്നുകൂടാ.






 

 

 

 


 




Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 74-79
എ.വൈ.ആര്‍