Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 15

മണ്ണിടിച്ചിലിലെ ഈ മഴകള്‍ 

സലാം കരുവമ്പൊയില്‍

പ്രാചീനമായ
ചില കോപ്പിയെഴുത്തു ശീലങ്ങള്‍
ഇങ്ങനെയാണ്.
ചെകിള മുറിഞ്ഞ
ഓര്‍മയില്‍നിന്ന്
പെയ്യുന്ന
ചിന്നിപിന്നിയ ദരിദ്ര
മേഘങ്ങള്‍ പോലെ.
അവ,
മെല്ലിച്ച ജലാശയങ്ങളെ മാത്രമേ
അടയിരിക്കുന്നുള്ളൂ.
ഇടയ്ക്കെപ്പൊഴോ
തിരിയണഞ്ഞുപോയ മഴയുടെ
വിരല്‍ ഞൊടിപോലെ,
ഈ ദിനസരി താളുകള്‍...
എത്രമേല്‍ തകൃതിയിലാണ്
വരകളും വര്‍ണങ്ങളും
തുള്ളിതുളുമ്പിയത്...

നന്നെ കുറച്ച്-
ഇനിയുമൊരു ആകാശം വന്ന്
വാതില്‍ മുട്ടുമല്ലോയെന്നും,
വിളര്‍ത്തുപോയ
ഉദയാസ്തമയങ്ങളുടെ
അടുപ്പുകല്ലുകള്‍,
വഴിയമ്പലങ്ങളില്‍
ബാക്കിയാവാമല്ലോയെന്നും
സ്വപ്നം കണ്ട്..
പക്ഷേ,
പകലിരവുകള്‍ പഴുക്കുന്നതെന്ന്?
കാഴ്ചയുടെ പനമ്പട്ടകള്‍
പൂക്കുന്നതെന്ന്?
പഴയ പാഠാവലിയുടെ
വ്യാകരണ വരമ്പുകളില്‍
ഒരു കുറിപ്പും നെഞ്ചുറപ്പോടെ
കതിരിടില്ല..

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം