Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 24

3219

1443 സഫര്‍ 17

ഊന്നുവടികള്‍

സൈനബ് ചാവക്കാട്

ചിതലിനോട് മാത്രം
കഥ പറയുന്ന
ഒരു ഊന്നുവടി
ആരവങ്ങളൊടുങ്ങിയ
അറയുടെ മൂലയിലിരിപ്പുണ്ട്.

അനക്കമില്ലാത്ത
ഉണക്കങ്ങളുടെ ഭാഷ
ചിതലിന് മാത്രമേ തിരിയൂ.

മേത്തരം വിത്തില്‍നിന്ന്
മുളപൊട്ടി
പടര്‍ന്നു പന്തലിച്ച
മരക്കമ്പ്
മിനുസപ്പെടുത്തിയതാണത്രെ.

മണ്ണതിരുകള്‍ താണ്ടി
ഉര്‍വരതകളെ കണ്ടെടുത്ത
വേരുകളില്‍നിന്നായിരുന്നു
പല നടത്തങ്ങളുടെയും
ഭാരം പേറാനുള്ള
ബലം കിട്ടിയത്.

ഊന്നുവടികളൊക്കെ
അങ്ങനെയാണ്,
ഒരു പച്ചയുടെ
മൊത്തം ആയുഷ്‌കാലത്തിനായി
ജീവനീര്‍ പകര്‍ന്നിട്ടല്ലേ
ഉണങ്ങിയത്.

പണ്ട്
ചിതലരിച്ചിട്ടും വീഴാതിരുന്ന
ഒരു ഊന്നുവടിയുണ്ടായിരുന്നു,
പ്രകൃതിഭാഷ വായിച്ച്
ഒരു സാമ്രാജ്യഭാരം
മുഴുവന്‍ ഏറ്റി നടന്ന്
കരുത്ത് തെളിയിച്ചത്... 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (16-20)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രബോധനത്തില്‍നിന്ന് ഒളിച്ചോടുന്നവനല്ല മുസ്‌ലിം
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട